തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി വീണ്ടും സിപിഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പിന്നാലെ ഏറ്റവും ഒടുവിലായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് പിണറായിയെ പുകഴ്ത്തിയിരിക്കുന്നത്.,
"ഈ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തികളെക്കുറിച്ച് ജനങ്ങള്‍ക്ക് വീരാരാധനയുണ്ട്. ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നേതാക്കളുണ്ട്. ജനങ്ങളുടെ അതിരുകവിഞ്ഞ സ്നേഹവും വിശ്വാസവും വാത്സല്യവും കൊണ്ടാണ് നേതാക്കളെ പ്രശംസിച്ച് കവിതയും പാട്ടുമൊക്കെ എഴുതുന്നത്.
ഞങ്ങള്‍ വ്യക്തിത്വത്തെ നിഷേധിക്കുന്നവരല്ല. ഇഎംഎസ് ഒരു പ്രതിഭയാണ്, പിണറായി വിജയൻ ഒരു പ്രതിഭയാണ്. ഭരണരംഗത്തെ രാഷ്ട്രീയ പ്രതിഭയായാണ് ഞാനടക്കമുള്ളവര്‍ അദ്ദേഹത്തെ കാണുന്നത്." ജയരാജൻ പറഞ്ഞു.എംടി വാസുദേവൻ നായരുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് വാദിച്ച ജയരാജൻ രാജ്യത്തിന്റെ ദുരവസ്ഥയാണ് എംടി ഉദ്ദേശിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു.
അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നുമായിരുന്നു എംടിയുടെ പരാമര്‍ശം. കെല്‍എഫ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.