രാത്രിയിൽ, ഗൂഗിൾ കമ്പനി പിരിച്ചുവിടലുകളുടെ മറ്റൊരു 2024 റൗണ്ട് ആരംഭിച്ചു. പലരും അറിഞ്ഞത് ഇരുട്ടി വെളുത്ത് ഓഫീസിൽ എത്തിയപ്പോള്‍. വര്‍ക്കേഴ്‌സ് യൂണിയന്‍ പിരിച്ചുവിടലിനെതിരെ രംഗത്ത്.
ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്വെയർ, എൻജിനിയറിംഗ് വിഭാഗങ്ങളിൽനിന്നാണ് പിരിച്ചുവിടൽ എന്നാണ് വർക്കേഴ്സ് യൂണിയൻ പറയുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ.
പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് എന്നാണ് ഗൂഗിളിന്റെ വിശദീകരണം.
ഞങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഞങ്ങളുടെ അംഗങ്ങളും ടീമംഗങ്ങളും എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നു, ഓരോ പാദത്തിലും കോടികൾ സമ്പാദിക്കുമ്പോൾ കമ്പനിക്ക് ഞങ്ങളുടെ സഹപ്രവർത്തകരെ ജോലിയിൽ നിന്ന് പുറത്താക്കുന്നത് തുടരാനാവില്ല. ഞങ്ങളുടെ ജോലി സുരക്ഷിതമാകുന്നതുവരെ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല!
- ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ (AWU-CWA) അറിയിച്ചു.
Tonight, Google began another round of needless layoffs. Our members and teammates work hard every day to build great products for our users, and the company cannot continue to fire our coworkers while making billions every quarter. We won’t stop fighting until our jobs are safe!
— Alphabet Workers Union (AWU-CWA) (@AlphabetWorkers) January 11, 2024
വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ജിനിയറിംങ് ഓര്‍ഗനൈസേഷനിലും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.
എന്നിരുന്നാലും ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും ഗൂഗിള്‍ നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.