കൊച്ചി: ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങാൻ കൂടുതല്‍ സമയം തേടി മുൻ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു. ഹൈക്കോടതിയില്‍ പി.ജി മനു ഉപഹരജി നല്കി.
മുൻകൂര്‍ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉപഹരജിയില്‍ പറയുന്നു. അതിനാല്‍ കീഴടങ്ങാൻ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉപഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.പി.ജി മനുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പെണ്‍കുട്ടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതിയിലാണ് ആദ്യം കോടതി വാദം കേട്ടിരുന്നത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്‍കാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരക-മാനസിക അവസ്ഥ സംബന്ധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം.
മുൻപ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം താൻ ചെയ്തിട്ടില്ലെന്നുമാണ് മനു കോടതിയില്‍ പറഞ്ഞത്. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് തന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി നല്കിയ വ്യാജപരാതിയാണ് ഇതെന്നും മനു ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.