ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. സി ആര് മഹേഷ് എം എൽ എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുദ്രവാക്യം വിളിച്ച് ബാരിക്കേഡ് മറികടക്കുകയായിരുന്നു. ബാരിക്കേഡിന് മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് തള്ളി നീക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ അടക്കമുള്ള നേതാക്കള്‍ ഏറെ നേരെ ജലപീരങ്കി ചെറുത്ത് നിന്നു. പിന്നീട് പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞു പോയി. കഴിഞ്ഞയാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.