പാകിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ട ഭീകരരുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്‍റുമാരെന്ന് പാകിസ്ഥാൻ.

പാകിസ്ഥാൻ : ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ്, ലഷ്കർ-ഇ-തൊയ്ബ ഭീകരൻ റിയാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാനില്‍വച്ച്‌ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്‍റുമാരാണെന്ന് ആരോപിച്ച്‌ പാക്കിസ്ഥാൻ.

പാക് വിദേശകാര്യ സെക്രട്ടറി സൈറസ് സജ്ജാദ് ഖാസിയാണ് ആരോപണം ഉന്നയിച്ചത്. ഇതിനു വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ ഉറ്റ അനുയായി ആയ ഷാഹിദ് ലത്തീഫ് 2023 ഒക്‌ടോബര്‍ 11നു സിയാല്‍കോട്ടിലെ മോസ്കില്‍വച്ചാണു കൊല്ലപ്പെട്ടത്.

ലഷ്കർ ഭീകരനായ റിയാസ് അഹമ്മദ് 2023 സെപ്റ്റംബർ എട്ടിന് പാക് അധിനിവേശ കാഷ്മീരിലെ റാവല്‍കോട്ടിലെ മോസ്കിലാണു കൊല്ലപ്പെട്ടത്.

അജ്ഞാത സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. 2023 ജനുവരി ഒന്നിന് കാഷ്മീരിലെ ധാൻഗ്രിയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു റിയാസ്.

പാക്കിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ രംഗത്തെത്തി. തെറ്റായതും വിദ്വേഷജനകവുമായ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനുള്ള പാക്കിസ്ഥാന്‍റെ ഒടുവിലത്തെ ശ്രമമാണിതെന്ന് ജയ്സ്വാള്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !