പത്തനംതിട്ട : വിവാഹം കഴിക്കാനായി പതിനാലുകാരിയെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍.
ചെന്നീര്‍ക്കര ഊന്നുകല്‍ പനക്കല്‍ എരുത്തിപ്പാട്ട് വലിയമുറിയില്‍ വി.എസ് അരുണ്‍ (24),പ്രക്കാനം കൈമുട്ടില്പ്പടി കാഞ്ഞിരം നില്ക്കുന്നതില് സജു സജി (22), ചെന്നീര്‍ക്കര മുട്ടത്തുകോണം പനക്കല്‍ എരുത്തിപ്പാട്ട് അജിഭവനം വീട്ടില്‍ അജി ശശി (18), ഇലവുംതിട്ട നെടിയകാല കോട്ടൂര്പ്പാറ തടത്തില്‍ അഭിഷിക് (22) എന്നിവരെയാണ് കൊടുമണ്‍ പൊലീസ് പിടികൂടിയത്.പെണ്‍കുട്ടിയെ അരുണ്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. വീട്ടില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9നാണ് ഓട്ടോയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. സജുവിന്റേതാണ് ഓട്ടോറിക്ഷ.
അജിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ചന്ദനപ്പള്ളി മൂന്നാം കലുങ്കില്‍ വച്ചാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. ഓട്ടോയിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്നറിഞ്ഞ് അവിടെയെത്തി അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അടൂര്‍ ഡി.വൈ.എസ്.പി.ആര് ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം . പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.