കോട്ടയത്ത് നാലര വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി മിഠായി നല്‍കി വിളിച്ചുകൊണ്ടു പോയത് വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ,,

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈരാറ്റുപേട്ട തെക്കേക്കരയില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാള്‍ വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ മിഠായി നല്‍കി വിളിച്ചുകൊണ്ട് പോകുകയായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാള്‍ കുട്ടിയെ മിഠായി നല്‍കി വിളിച്ചുകൊണ്ടു പോകവേ ഇതുവഴി വന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ രക്ഷിച്ചത്. 

അയല്‍വാസിയായ പെണ്‍കുട്ടിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഒച്ച വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച്‌ അന്യ സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച്‌ സൂചന കിട്ടിയിട്ടില്ല.

അടുത്തിടെ പാലക്കാട് ജില്ലയിലെ വാളയാറിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാഴ ശ്രമം നടന്നിരുന്നു. മൂന്ന് വയസായ യു.പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

സംഭവത്തില്‍ തമിഴ്നാട് സ്വദേശി സെന്തില്‍കുമാറിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.സെന്തില്‍കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !