തിരുവനന്തപുരം : കോടതികളില്‍ ആര്‍എസ്എസ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ആരോപണവുമായി സിപിഎം.
സംഘപരിവാര്‍ കോമരമായി പ്രവര്‍ത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും നിയമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനില്‍ക്കില്ലെന്നതില്‍ സംശയം വേണ്ട. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേ സമയം ജുഡീഷ്യറിയിലെ സംഘപരിവാര്‍ സാന്നിധ്യത്തിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ എം വി ഗോവിന്ദന് പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ജുഡീഷ്യറി നിഷ്പക്ഷമാകണം. ഒരു സര്‍ക്കാരും ഇടപെടല്‍ നടത്തരുത്. ലാവ്ലിന് കേസില്‍ സി പിഎമ്മിന് സുപ്രീം കോടതിയില്‍ ബിജെപിയുടെ സഹായം കിട്ടുന്നുണ്ടെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.