എത്ര അടിയൊഴുക്കുകള്‍ ഉണ്ടായാലും പത്തനാപുരത്ത് ഗണേശ് കുമാര്‍ ജയിക്കുന്നതിന് ഒരു കാരണമുണ്ട്,,

കൊല്ലം: സംസ്ഥാന മന്ത്രിസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച്‌ ഒരു മന്ത്രി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാര്‍.ജില്ലയുടെ കിഴക്കൻ മേഖലയില്‍ നിന്ന് കെ.എൻ.ബാലഗോപാലും ജെ.ചിഞ്ചുറാണിയും മന്ത്രിമാരാണ്. ഇതേ മേഖലയില്‍ നിന്നുതന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാര്‍ എത്തുന്നത്.

മന്ത്രിയെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും ഗണേശ് കുമാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനെന്ന നിലയിലാണ് ചലച്ചിത്ര നടന്റെ പ്രതിച്ഛായയോടെ ഗണേശ് കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. 

സിനിമയ്ക്കൊപ്പം രാഷ്ട്രീയവും ഇണങ്ങുമെന്ന് കുറച്ചുകാലംകൊണ്ട് തെളിയിക്കാനായി. പത്തനാപുരം മണ്ഡലത്തില്‍ മുന്നണികള്‍ക്ക് അതീതമായി വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചതാണ് വലിയ മിടുക്ക്. 

പത്തനാപുരം താലൂക്ക് രൂപീകരണം മുതല്‍ എണ്ണിപ്പറയാവുന്ന വികസനമൊരുക്കാൻ ഗണേശിന് കഴിഞ്ഞു. എത്ര അടിയൊഴുക്കുകള്‍ ഉണ്ടായാലും ഗണേശ് കുമാര്‍ പത്തനാപുരത്ത് ജയിക്കുമെന്ന് പൊതുവേ ഉറപ്പിച്ച്‌ പറയുന്നതും അതുകൊണ്ടാണ്.

അച്ഛന്റെ മകൻ!

പഞ്ചാബ് മോഡല്‍ പ്രസംഗമടക്കം ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസംഗങ്ങള്‍ ഒട്ടേറെ വിവാദമായിട്ടുണ്ട്. കെ.ബി.ഗണേശ് കുമാറിനും പിള്ളയുടെ നാവാണ് ലഭിച്ചതെന്ന് പലരും പറയുന്നു. മുന്നണിയുടെ അകത്തായാലും പുറത്തായാലും തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുന്നതാണ് ഗണേശിന്റെയും ശീലം. 

ഉദ്യോഗസ്ഥര്‍ പലപ്പോഴും പേടിയോടെയാണ് ഗണേശിനെ സമീപിക്കുക. തെറ്റുണ്ടെങ്കില്‍ പൊട്ടിത്തെറിക്കുന്ന ശീലമാണ് കാരണം. റോഡ് നി‌ര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവിടെയെത്തി റോഡ് കുഴിപ്പിച്ച്‌ പരിശോധിക്കും. പാളിച്ചയുണ്ടെന്നുകണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. അവരെ പൊതുമദ്ധ്യത്തില്‍ തുറന്നുകാട്ടുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !