എട്ടുമാസം പിന്നിട്ടു, 14-കാരിയുടെ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി,

കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ഒമ്ബതുമാസത്തോളമായതിനാല്‍ പോക്സോ കേസിലെ അതിജീവിതയായ 14 വയസ്സുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി നിഷേധിച്ചു.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭസ്ഥശിശുവിന്റെയും പെണ്‍കുട്ടിയുടെയും ആരോഗ്യം മികച്ചതാണ്. ഏതാണ്ട് പൂര്‍ണവളര്‍ച്ചയെത്തിയതിനാല്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെയേ പുറത്തെടുക്കാനാകൂ. 

കുട്ടിയുടെ ഹൃദയമിടിപ്പടക്കം ശരിയായവിധത്തിലാണെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കണം എന്ന ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിഷേധിച്ചത്.

പ്രതി പോക്സോ നിയമപ്രകാരം ജയിലിലാണ്. ഇരയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപ്രകാരം ബലാത്കാരമായിട്ടേ കാണാനാകൂ. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ഉത്തരവ് ഒരുതരത്തിലും ഈ കേസില്‍ കണക്കിലെടുക്കരുതെന്നും കോടതി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !