തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29നു നടത്താനുള്ള ഒരുക്കങ്ങൾ രാജ്ഭവൻ തുടങ്ങി. പന്തലും മറ്റും ഒരുക്കുന്നതിന് മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാൽ 24നു നടക്കുന്ന എൽഡിഎഫ് യോഗത്തിനു ശേഷമേ ഔദ്യോഗിക തീരുമാനം എടുക്കൂ.അതിനു ശേഷം മുഖ്യമന്ത്രി ഗവർണർക്ക് രേഖാമൂലം അറിയിപ്പ് നൽകും. നിശ്ചയിച്ചതിനെക്കാൾ ഒരു ദിവസം നേരത്തെ ഇന്നലെ ഡൽഹിക്കു പോയ ഗവർണർ 28നു മടങ്ങി എത്തും.
സത്യപ്രതിജ്ഞ കഴിഞ്ഞ് 30നു വീണ്ടും പോകും. കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗത്തിൽ താൻ നാമനിർദേശം ചെയ്ത ചിലരെ പ്രവേശിപ്പിക്കാത്ത സംഭവം ഗവർണർ നിരീക്ഷിക്കുന്നുണ്ട്. സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ ചാൻസലർക്ക് സമർപ്പിക്കുമ്പോൾ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകും.
കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ കെട്ടിയ ബാനർ അഴിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ കാലിക്കറ്റിൽ അദ്ദേഹം വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നു സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.