കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ യുവ ഡോ. ഷഹ്ന ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ പിതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് ചോദ്യം ഇയാളെ ചെയ്യുന്നത്. റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ആത്മഹത്യാ കുറിപ്പിൽ ഷഹ്ന പറയുന്നു.
പൊലിസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങളുള്ളത്.ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന വ്യക്തമാക്കുന്നു.അവന് പണമാണ് ആവശ്യം, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിച്ചിരിക്കണം? ജീവിക്കാൻ തോന്നുന്നില്ല'; ഷെഹ്ന ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.