കോട്ടയം:നവകേരള സദസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അമേദ്ധ്യ സമരത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് എന്ന് ഇടത് മുന്നണിയിൽ വ്യാപക ചർച്ച,
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മാരും നയിക്കുന്ന നവകേരള സദസ് പരുപാടിയിൽ പരാതികൾക്കൊപ്പം കൗണ്ടറിൽ ലഭിച്ച പൊതി അഴിച്ചത് വൻ നാറ്റക്കേസ് ആയെങ്കിലും,-
എത്തിച്ച വിരുതൻ ആരെന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത സന്ദർഭത്തിലും നവകേരള സദസ് മധ്യ കേരളം കടക്കാത്തതിനാലും വിഷയം ഇടതു നേതാക്കൾ മൂക്ക് പൊത്തി മിണ്ടാതിരുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് സിപിഎം നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്ന് ഇടത് നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും ഉറച്ചു വിശ്വസിക്കുന്നതായും രഹസ്യമായ റിപ്പോർട്ടുകൾ ഉണ്ട്,നവകേരള സദസിൽ ലഭിച്ച അമേദ്ധ്യ പൊതി മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്ഥനും ഗന്മാനുമായ അനിലിന്റെ പേരിലാണ് ലഭിച്ചതെന്നും അതിന്റെ വൈരാഗ്യമാണ് അനിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ ഇറങ്ങിയതെന്നുമാണ് നവകേരള യാത്രയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
എന്നാൽ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഗന്മാൻ കയ്യേറ്റം ചെയ്തതിനു ശേഷമാണ് ഇത്തരമൊരു സംഭവം ഉണ്ടായത് ശ്രദ്ധയില്‍ വരുന്നത്.
ഇടതു പക്ഷ ഗവണ്മെന്റിനു കീഴിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് ആരാജകത്വമാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
വോളണ്ടിയർ മാരുടെ വേഷം ധരിച്ചെത്തുന്ന ഡിവൈഎഫ്ഐ ഗുണ്ടകൾക്ക് വഴിമാറികൊടുക്കുന്ന നാണം കെട്ട നിലയിലേക്ക് സംസ്ഥാന പോലീസ് അധഃപതിച്ചെന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.
വരും ദിവസങ്ങളിൽ സമരത്തിന്റെ രൂപവും ഗന്ധവും മാറുമെന്നും, എത്ര മൂടിവെച്ചാലും പൊതുജനങ്ങൾ നവകേരള സദസിനെ മൂക്ക് പൊത്തി അകറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.