തിരക്കിലും തിരക്കിലും നിയന്ത്രണത്തിലും വലഞ്ഞു ശബരിമല തീർത്ഥാടകർ,' പൊൻകുന്നം മുതൽ പാലാ വരെ തീർത്ഥാടകാരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞതിൽ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധവും..

പാലാ :തിരക്കിലും തിരക്കിലും നിയന്ത്രണത്തിലും വലഞ്ഞു ശബരിമല തീർത്ഥാടകർ, കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്.

ഇന്നലെ 100969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. 

ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടിവരുന്നു.

അതിനിടെ,പത്തനംതിട്ട കോട്ടയം ജില്ലകളുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.കോട്ടയം ജില്ലയിൽ പൊൻകുന്നം മുതൽ പാലാ പൂവരണി വരെ ഇന്നലെ രാത്രി മുതൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു,

ഭക്ഷണവും വെള്ളവും ഇല്ലാതെ തിരക്കിൽ പെട്ട നൂറുകണക്കിന് ഭക്തർക്ക് കൈത്താങ്ങായി സേവാഭാരതിയും അയ്യപ്പ സേവാ സമാജവും വിവിധ സംഘടനകളും സ്ഥലത്തെത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം തടഞ്ഞിട്ട വാഹനങ്ങളിൽ പലതും തിരികെ പോകാൻ സാധക്കാത്ത നിലയിലുമായിരുന്നു. അതേ സമയം നിയന്ത്രണങ്ങളിൽ ആസ്വസ്ഥരായ നിരവധി ഭക്തർ റോഡിലിറങ്ങി നാമജപം പ്രതിഷേധവും നടത്തി.

മണ്ഡലപൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !