കോട്ടയം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ശബരിമലയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. അതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്. ഏകോപനത്തില്‍ വീഴ്ച്ചയില്ലെന്നും മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തിയെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
പതിനെട്ടാം പടിയിലെ ജനങ്ങളെ കയറ്റിവിടുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിച്ചതായും മന്ത്രി അറിയിച്ചു.
ഒരു മിനിറ്റില്‍ 75 പേരെ കയറ്റിവിടാം എന്ന് തീരുമാനത്തിലെത്തിയിരിക്കുകയാണ്. ഇത്തവണ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പൊലീസിന്റെ ഷിഫ്റ്റില്‍ മാറ്റം വരുത്തിയപ്പോള്‍ ഫലം കാണുന്നുതായും മന്ത്രി അഭിപ്രായപ്പെട്ടു.
നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ആവശ്യത്തിന് ബസ് സര്‍വീസുണ്ട്. ബസില്‍ ഭക്തരെ നിര്‍ത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. അതിനായി നിലയ്ക്കലിലേക്ക് കൂടുതല്‍ കെ എസ്ആര്‍ടി സി സര്‍വീസ് വരുമെന്ന് മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. അല്ലാത്തത് ദുഷ്പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കരയുന്ന ദൃശ്യങ്ങള്‍ മാത്രം ചിത്രീകരിച്ച് വാര്‍ത്ത നല്‍കുന്നതിനെ കെ രാധാകൃഷ്ണൻ വിമര്‍ശിച്ചു. ജനങ്ങള്‍ നല്ല പോലെ തിരിച്ചറിയുന്നുണ്ട്.
ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല ഏറ്റവും സുരക്ഷിതമായ തീര്‍ത്ഥാടന കേന്ദ്രമാണെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയെ വൈകാരികമായി ഉപയോഗിച്ചാല്‍ ജനം തിരിച്ചറിയും. ശബരിമലയില്‍ വൈകാരികത ഇളക്കി വിടുന്നത് നാടിന് നല്ലതല്ല. തിരുപ്പതി മാതൃക പ്രായോഗികമാണോ വീണ്ടും പരിശോധിക്കുമെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.