പത്തനംതിട്ട: കേരളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് കഴിഞ്ഞ ദിവസം പൊലീസുകാരുടെ എണ്ണം സംബന്ധിച്ച് താരതമ്യ പഠനം നടത്തിയത്.
കീഴേനിന്നും മുകളിലേക്ക് പതിനായിരങ്ങള്‍ കയറുമ്പോള്‍ മേലെ നിന്നും ഒരു നുണബോംബ് (ആനയിടഞ്ഞെന്നോ മറ്റോ) ആരെങ്കിലും പൊട്ടിച്ചാല്‍ നൂറുകണക്കിനാളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിയ്ക്കുമെന്ന് സാമൂഹ്യചിന്തകനും മുന്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനുമായ മുരളി തുുമ്മാരുകുടി പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്.
ശബരി മലയില്‍ ആകെ 1850 പൊലീസുകാര്‍ ഡ്യൂട്ടിക്കുണ്ടെങ്കിലും എട്ട്മണിക്കൂര്‍ ഷിഫ്റ്റ് അനുസരിച്ച് ഒരു നേരം 615 പൊലീസുകാര്‍ മാത്രമാണ്.
അതേ സമയം നൂറുകണക്കിന് പേര് മാത്രം തടിച്ചുകൂടുന്ന നവകേരള സദസിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത് 2200 പൊലീസുകാരെയാണ്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചത് 2250 പൊലീസുകാരെയാണ്. എറണാകുളത്ത് നവകേരളസദസ്സ് എത്തിയപ്പോള്‍ ഉണ്ടായിരുന്നത് 2200 പൊലീസുകാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.