ഒഡീഷ: ഒഡീഷയിലെ മദ്യനിര്‍മാണ കമ്പിനിയുടെ ഓഫീസുകളിലും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുവിന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ്.
നൂറിലധികം ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്. റെയ്ഡ് തുടരുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കില്‍ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി രൂപ വരുമെന്ന് ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ, വ്യാഴാഴ്ച ആരംഭിച്ച റെയ്ഡുകളിലെ പണം പിടിച്ചെടുക്കല്‍, ഒരൊറ്റ ഓപ്പറേഷനില്‍ ഏതെങ്കിലും ഏജൻസി നടത്തിയ എക്കാലത്തെയും ഉയര്‍ന്ന കള്ളപ്പണ വേട്ടയായി മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പണവും കണ്ടെടുത്തത്. പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ ഇരുന്നൂറോളം ബാഗുകളാണ് പണം പാക്ക് ചെയ്യാൻ ഉപയോഗിച്ചത്. ചില ബാഗുകള്‍ ഇനിയും തുറന്ന് എണ്ണാനുണ്ട്.
നോട്ടുകള്‍ എണ്ണുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ ആദായനികുതി വകുപ്പ് ചെറുതും വലുതുമായ 40 യന്ത്രങ്ങള്‍ വിന്യസിക്കുകയും കൂടുതല്‍ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സര്‍ക്കാര്‍ ബാങ്കുകളില്‍ എത്തിക്കാൻ കൂടുതല്‍ വാഹനങ്ങളും വകുപ്പ് ഏറ്റെടുത്തു. കൂടാതെ, ആദായനികുതി വകുപ്പിലെ 100-ലധികം ഉദ്യോഗസ്ഥരെയും ബൊലാംഗിര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.