കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല വിസിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനര്‍ വീണ്ടും ഉയര്‍ത്തിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.
സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും ഗവര്‍ണര്‍ക്കെതിരേ പോലീസ് പോസ്റ്ററുകള്‍ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണം തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമായും ഉന്നയിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ ബാനര്‍ അഴിപ്പിച്ചിരുന്നു. അതാണ് വീണ്ടും ഉയര്‍ത്തിയത്. വൻ സുരക്ഷാ വലയത്തിലാണ് ഗവര്‍ണര്‍ ക്യാമ്പസില്‍ എത്തിയത്. ജില്ലാ പോലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ നീക്കം ചെയ്യല്‍ പോലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നേരത്തേ പ്രതികരിച്ചത്.
അത്തരം നീക്കങ്ങള്‍ അനുവദിക്കില്ല. ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവര്‍ണര്‍ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ എത്തി ബാനര്‍ അഴിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.