മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ക്യാമ്പസില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെ നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.
വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുന്നത്. അതിന് മുന്‍പായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നിക്കാനാണ് പൊലീസ് ശ്രമം.
നിരവധി വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്.നിലത്ത് കൈകോര്‍ത്ത് കിടന്ന വിദ്യാര്‍ഥികളെ പൊലീസ് വലിച്ചിഴച്ച് ബസിനുള്ളിലേക്ക് കയറ്റുകയായിരുന്നു.
ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പായി വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ നിന്ന് നീക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിൻമാറില്ലെന്ന് എസ്എഫ്ഐക്കാര്‍ പറഞ്ഞു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഞ്ഞൂറലധികം പൊലീസുകാരെ ക്യാമ്പസില്‍ വിനിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.