വാഷിങ്ടണ്‍: അമ്മയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജെഫ്രി സര്‍ജന്റ് എന്നയാളെയാണ് ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം.പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ജെഫ്രി തന്നെയാണ് അമ്മ അലക്സാന്‍ഡ്രി സര്‍ജന്റിനെ താന്‍ കൊലപ്പെടുത്തിയെന്ന കാര്യം വിളിച്ചറിയിച്ചത്. തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ എന്ന മാനസികരോഗമുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.പോലീസ് എത്തുമ്പോള്‍ തല അറുത്ത മാറ്റിയ അലക്സാന്‍ഡ്രിയുടെ മൃതശരീരത്തിന് മുകളില്‍ രക്തത്തില്‍ കുളിച്ച് നഗ്നനായ നിലയിലാണ് പ്രതിയെ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയത് താനാണെന്നും അതില്‍ ദുഃഖിക്കുന്നെന്നും ഇയാള്‍ അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അമ്മയുടെ വേര്‍പ്പെടുത്തിയ തല ജെഫ്രി മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതും പിന്നീട് പോലീസ് എത്തുമ്പോള്‍ ഓടിച്ചെന്ന് മൃതശരീരത്തിന് മുകളിലേക്ക് വീഴുന്നതും അപാര്‍ട്മെന്റിനുള്ളിലെ സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.