തിരുവനന്തപുരം: വിവാദ ലോകായുക്ത ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് തീരുമാനിച്ചു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയെ കുറിച്ച് സുപ്രീംകോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി.
സുപ്രധാന ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് രാജ്ഭവന്റെ തീരുമാനം. ഇതോടെ സര്‍ക്കാരും ഗവര്‍ണരും തമ്മിലെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
ലോകായുക്തയുടെ അധികാരം കവരുന്നു എന്ന് എന്ന വിമര്‍ശനം നേരിട്ടതാണ് ലോകായുക്ത ഭേദഗതി നിയമം. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന നിയമഭേദഗതികളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ്ഖാന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് കൈമാറുന്ന ബില്ലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സിലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റി വിപുലീകരണ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവ രാഷ്ട്രപതിക്ക് അയക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.