തിരുവനന്തപുരം :പാലോട് ആറുമാസത്തിനിടെ ഒരേ വീട്ടില്‍ മൂന്നു തവണ മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.
പാലോട് മത്തായികോണത്തു സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടന്നത്. ലോറി ഡ്രൈവറായ സ്മിതയുടെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം ഭാര്യയെയും കുട്ടികളെയും കുടുംബ വീട്ടില്‍ താമസിപ്പിക്കുന്ന വിവരം മനസിലാക്കിയാണ് പ്രതികള്‍ മോഷണം നടത്തിയത്. അവസാനം മോഷ്ടിച്ച സ്വര്‍ണഭരണങ്ങള്‍ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
പാലോട് എസ്.എച്ച്.ഒ പി. ഷാജിമോൻ, എസ്.ഐമാരായ നിസാറുദീൻ, റഹിം, ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.