തൃശൂര്‍: ഒൻപതാം ക്ലാസുകാരന്റെ വിളി സിഐക്ക് ലഭിച്ചതിന് പിന്നാലെ ഏഴ് ലോറിയും ഒരു ജെ സി ബിയും വടക്കേക്കാട് പൊലീസ് പിടികൂടി.
പുന്നയൂര്‍ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ തെക്കിനേടത്തു പടിയില്‍നിന്നും പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് എടക്കരയിലെ പാടം അനധികൃതമായി നികത്തിയത്.
ഇന്നലെ വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന ഒൻപതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി വടക്കേക്കാട് സിഐ അമൃതരംഗനെ ഫോണില്‍ വിളിച്ച് അറിയച്ചതിന് പിന്നാലെയാണ് സി.ഐയും സംഘവും മണ്ണ് കടത്തല്‍ സംഘത്തേയും ലോറികളും പിടികൂടിയത്.
കുറച്ച് മാസങ്ങളായി അനധികൃത പാടം നികത്തലിനെതിരേ വടക്കേക്കാട് പൊലീസ് കര്‍ശന നടപടി എടുത്തു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ചവടിയില്‍ കെട്ടിട നിര്‍മാണത്തിനെന്ന് പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഈ സംഘം എടക്കര മിനി സെന്ററിലുള്ള പാടം മണ്ണിട്ട് നികത്തിയത്.
അനധികൃതമായി പാടം നികത്താനുപയോഗിച്ച എട്ട് വാഹനങ്ങളും കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു. അനധികൃതമായി പാടം നികത്തിയ സംഘത്തെ സി ഐയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍, വിന്‍സെന്റ്, എ എസ്ഐ ഗോപി, സുധീര്‍, സി പി ഒമാരായ സുനില്‍ കുമാര്‍, സതീഷ് ചന്ദ്രന്, ദീപക്, അരുണ്‍, നിബു, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.