തൃശൂര്‍: കേരളവര്‍മ കോളജിലെ വോട്ടെണ്ണല്‍ അട്ടിമറിയില്‍ ആരോപണം കടുപ്പിച്ച് കെഎസ്യു. വോട്ടെണ്ണല്‍ അട്ടിമറിച്ചതിന് പിന്നിലെ ഗൂഢാലോചനയില്‍ മന്ത്രിമാരായ ആര്.ബിന്ദുവിനും കെ.രാധാകൃഷ്ണനും പങ്കുണ്ടെന്ന് കെഎസ്യു ആരോപിച്ചു.
ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ടാബുലേഷന്‍ ഷീറ്റ് പൂഴ്ത്തിയെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷം ബൂത്ത് ഏജന്റുമാര്‍ മാന്വല്‍ ഷീറ്റില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇത് ഇടത് അധ്യാപകരുടെ നേതൃത്വത്തില്‍ പൂഴ്ത്തിയെന്നും കെഎസ്യു ആരോപിച്ചു.
അതിനിടെ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് കെഎസ്യുവിന്റെ തീരുമാനം.
ആര്.ബിന്ദുവിനെ വഴിയില്‍ തടയുമെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെഎസ്യു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.