മൂന്നാര്‍ ദൗത്യം: സിപിഐഎം-സിപിഐ ചേരിപ്പോര് പരസ്യമായി; പരസ്പരം പരിഹസിച്ചും കുറ്റപ്പെടുത്തിയും നോട്ടീസ്,

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള മൂന്നാ‍ര്‍ ദൗത്യത്തെ ചൊല്ലി സിപിഐഎമ്മും സിപിഐയും തമ്മില്‍ ചേരിപ്പോര്.ഇരു പാ‍ര്‍‌ട്ടികളും പരസ്പരം പരിഹസിച്ച്‌ നോട്ടീസിറക്കി.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് സിപിഐഎമ്മും കുട്ടിയെ നുള്ളി നോവിച്ചിട്ട് തൊട്ടിലാട്ടുന്നുവെന്ന് സിപിഐയും പരസ്പരം പരിഹസിച്ചും ആരോപിച്ചുമാണ് നോട്ടീസിറക്കിയിരിക്കുന്നത്. 

റവന്യൂ ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വന്യൂ വകുപ്പിന് നഷ്ടമായെന്ന് സിപിഐഎം ആരോപിക്കുമ്പോള്‍ ‌റവന്യൂ വകുപ്പിനെ മോശമാക്കാൻ സമരം നടത്തിയവരാണ് സിപിഐഎമ്മെന്ന് സിപിഐ തിരിച്ചടിച്ചു. 

സിപിഐ വനിതാ നേതാവിൻ്റെ ഭര്‍ത്താവിൻ്റെ പേരിലുള്ള വസ്തു മൂന്നാ‍ര്‍ ദൗത്യത്തിന്റെ ഭാഗമായി ഒഴുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാറില്‍ സിപിഐ, സിപിഐഎം ചേരിപ്പോര് രൂക്ഷമായത്.

മൂന്നാര്‍ ടൗണിലും മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്തുമുള്ള കയ്യേറ്റങ്ങളും ദിവസങ്ങള്‍ക്ക് മുൻപ് റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിരുന്നു. ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചിരുന്നു. 

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശമുണ്ട്.

എന്നാല്‍ വൻകിട കയ്യേറ്റങ്ങളെ ദൗത്യ സംഘം തൊടുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ചിന്നക്കനാലിലെ കര്‍ഷക ഭൂമി ഒഴുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വന്‍കിടക്കാരിലേക്കും ദൗത്യ സംഘം നീങ്ങുമെന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയെങ്കിലും ആകെ ഒഴിപ്പിച്ച വന്‍കിട കയ്യേറ്റം ടിസന്‍ തച്ചങ്കിരിയുടെ ഏഴേക്കര്‍ മാത്രമാണ്.

മൂന്നാറില്‍ ദൗത്യ സംഘം ഒഴുപ്പിച്ചത് രണ്ടര സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള കയ്യേറ്റങ്ങളാണ്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്ന കടമുറികളും ദൗത്യ സംഘം ഒഴിപ്പിച്ച്‌ ബോര്‍ഡ് സ്ഥാപിച്ചു. 

ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. എല്ലാവരും ദേവികുളം സ്വദേശികളാണ്. ബിജുനു മണിയുടെ വീട് ഉള്‍പ്പെടെയുള്ള 7 സെന്റും സെല്‍വരാജ്, അജിത എന്നിവരുടെ 2.5 സെന്റ് വീതവും ഭൂമിയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡ് സ്ഥാപിച്ചു. 

ചെറുകിട കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനെതിരെ സിപിഐഎം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയി. ദൗത്യ സംഘത്തിന്റെ നടപടിക്കെതിരേ റിട്ട് ഹര്‍ജ്ജി നല്‍കുന്നതിനും കഴിഞ്ഞ ദിവസ്സം സിങ്ക്കണ്ടത്ത് ചേര്‍ന്ന ഭൂ സംരക്ഷണ സമിതി യോഗം തീരുമാനമെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !