പാലാ : ഭരണങ്ങാനം ചിറ്റാനിപാറയിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിനി ഹെലൻ അലക്സ് (13) ൻ്റെ മൃതദേഹം ഇന്ന് പാലായിലെ മരിയൻ സെൻ്ററിലെ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ഒൻപതു മണിയോടെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
സംസ്‌കാര ശുശ്രുഷകൾ 24 വെള്ളിയാഴ്ച്ച 2.00 മണിയ്ക്ക് വീട്ടിൽ ആരംഭിച്ചു ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും.
ഭരണങ്ങാനം ചിറ്റാനിപറയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴി ആണ് ഇന്നലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക് സിനെ ഒഴുക്കിൽ പെട്ട് കാണാതായത്. കുന്നിനാംകുഴി പടിഞ്ഞാറെ പൊരിയത്ത് അലക്സ് ( സിബിച്ചൻ ) ന്റെ മകൾ ആണ് 13 വയസ്സുകാരി ഹെലൻ.
സംഭവ സമയത്ത് മറ്റൊരു സ്കൂൾ വാഹനവുമായ വന്ന ഡ്രൈവർ കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഹെലൻ ശക്തമായ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വിദ്യാർത്ഥിനിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ദൂരെ മാറി ഇന്ന് വൈകുന്നേരം ഏറ്റുമാനൂർ പേരൂർ കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കുക 👉 : ഭരണങ്ങാനം ചിറ്റാനിപാറയിൽ ഒഴുക്കിൽ പെട്ട് ഇന്നലെ കാണാതായ വിദ്യാർത്ഥിനി ഹെലൻറെ മൃതദേഹം ഏറ്റുമാനൂർ പേരൂർ ഭാഗത്ത് കണ്ടെത്തിയതായി സ്ഥിരീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.