ഭരണങ്ങാനം ചിറ്റാനിപാറയിൽ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ വിദ്യാർത്ഥിനി ഹെലൻറെ സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച്ച (നാളെ) 2 മണിക്ക് വീട്ടിൽ ആരംഭിക്കും

പാലാ : ഭരണങ്ങാനം ചിറ്റാനിപാറയിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിനി  ഹെലൻ അലക്സ് (13) ൻ്റെ മൃതദേഹം ഇന്ന് പാലായിലെ  മരിയൻ സെൻ്ററിലെ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ഒൻപതു മണിയോടെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. 

 സംസ്‌കാര ശുശ്രുഷകൾ 24  വെള്ളിയാഴ്ച്ച 2.00 മണിയ്ക്ക് വീട്ടിൽ ആരംഭിച്ചു ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ  നടക്കും. 

ഭരണങ്ങാനം ചിറ്റാനിപറയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴി  ആണ് ഇന്നലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ  ഹെലൻ അലക് സിനെ  ഒഴുക്കിൽ പെട്ട്  കാണാതായത്. കുന്നിനാംകുഴി പടിഞ്ഞാറെ പൊരിയത്ത്‌ അലക്സ്‌ ( സിബിച്ചൻ ) ന്റെ മകൾ ആണ് 13 വയസ്സുകാരി  ഹെലൻ.

സംഭവ സമയത്ത് മറ്റൊരു സ്കൂൾ വാഹനവുമായ വന്ന ഡ്രൈവർ  കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഹെലൻ ശക്തമായ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വിദ്യാർത്ഥിനിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ദൂരെ മാറി ഇന്ന് വൈകുന്നേരം  ഏറ്റുമാനൂർ പേരൂർ കടവിൽനിന്നാണ്  മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ വായിക്കുക 👉 : ഭരണങ്ങാനം ചിറ്റാനിപാറയിൽ ഒഴുക്കിൽ പെട്ട് ഇന്നലെ കാണാതായ വിദ്യാർത്ഥിനി ഹെലൻറെ മൃതദേഹം ഏറ്റുമാനൂർ പേരൂർ ഭാഗത്ത്‌ കണ്ടെത്തിയതായി സ്ഥിരീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !