ലങ്കൺഷെയർ: 6 മാസം മുൻപ് യുകെയിലെത്തിയ എലിസബത്ത് മാണിയ്ക്ക് അപ്രതീക്ഷിത മരണം. യുകെ ലങ്കൺഷെയറിന് സമീപം ബ്ലാക്ബേണില്‍ ഭർത്താവിനോപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് കഴിഞ്ഞ ദിവസം യുകെയിൽ മരിച്ചത്.
രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിഞ്ഞ യുവതി വീട്ടില്‍ കുഴഞ്ഞു വീണ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ക്യാന്‍സര്‍ ബാധ അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയത് തിരിച്ചറിയുകയും ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെ മരണം സ്ഥിരീകരിക്കുന്നതും.
രണ്ടു വര്‍ഷമായി യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഭര്‍ത്താവ് റോഫി ഗണരാജിന്റെ ഒപ്പമാണ് യുകെയില്‍ എത്തുന്നത്. ഇവരുടെ കുടുംബം ഏറെക്കാലമായി ചെന്നൈയിലാണ് താമസം. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.