തിരുവനന്തപുരം: എബിവിപി സംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സഞ്ജീവനെയാണ് കഴിഞ്ഞ ദിവസം എബിവിപി സംഘത്തിന്റെ മർദനമേറ്റത്.
വിടിഎം എൻഎസ്എസ് കോളേജിലെ എബിവിപി പ്രവർത്തകർ മാരകായുധങ്ങളുപയോഗിച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജീവനെ കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിടിഎം എൻഎസ്എസ് കോളേജിൽ ബിഎ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥി ബിആർ നീരജിനെയും, ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അഭിരാമിനെ എബിവിപി സംഘം ഇതിന് മുൻപ് റാഗ് ചെയ്‌ത് മർദിച്ച് അവശനാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.