കൊല്ലം: ‘മൈതാനത്ത് കുട്ടിയെ ഇരുത്തിയശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നതാണ് കണ്ടത്, പോയ സ്ത്രീ കുട്ടിയുടെ അമ്മയാകുമെന്നാണ് കരുതിയത്. ഏറെ വൈകിയിട്ടും അവരെ കാണാതായതോടെയാണ് കുട്ടിയുടെ അടുത്തുചെന്നത്.
സമൂഹമാധ്യമങ്ങളിലും മറ്റും കഴിഞ്ഞ ദിവസം വൈറൽ ആയ കുട്ടിയല്ലെയെന്ന് സംശയിച്ചു. ഫോണെടുത്ത് ചിത്രം വീണ്ടും നോക്കി ആ കുട്ടിതന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ‘ കുട്ടിയെ ആദ്യം കണ്ടകൊല്ലം എസ്എൻ കോളജ് വിദ്യാർഥിയായ ധനഞ്ജയയും കൂട്ടുകാരും പറഞ്ഞു.
ക്ഷീണം കാരണം അവിടെ മരത്തിനു ചുവട്ടിൽ ഇരുന്നു. അപ്പോഴാണ് മാസ്കിട്ട ഒരു സ്ത്രീ കുഞ്ഞിന് അവിടെ ഇരുത്തി എഴുന്നേറ്റ് പോകുന്നത് കണ്ടത്. മഞ്ഞ ചുരിദാറും വെള്ള ഷാളുമാണ് അവർ ധരിച്ചിരുന്നത്. 30–35 വയസ്സു തോന്നുമെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.