കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി.
ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി കൃഷ്ണേന്ദു തലയോലപ്പറമ്പ് പോലീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വനിതാ നേതാവ് കീഴടങ്ങിയത്. ഇവരുടെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായ അനന്തു ഉണ്ണിയും കേസില്‍ പ്രതിയാണ്.ഉദയംപേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി.എം രാഗേഷിന്റെ ഉടമസ്ഥതയില്‍ തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോള്‍ഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാര്‍ജും ഗോള്‍ഡ് ഓഫിസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.