17 ദിവസം നീണ്ട ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം വിജയിച്ചു ; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരകാശി: നവംബര്‍ 12ന് ഉത്തരകാശിയിലെ സില്‍ക്യാരി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം വിജയിച്ചു. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് ഇന്ന്‌ പുറത്തെത്തിച്ചത്. 




ഓരോ തവണയും അടുത്ത് എത്തുമ്പോള്‍ മഴയും മണ്ണിടിഞ്ഞ് അപകടവും പതിവായിരുന്നു. എങ്കിലും ഇതെല്ലാം അവഗണിച്ച് ഇന്ത്യന്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ടീം അവസാനം എല്ലാവരുടെയും ജീവന്‍ രക്ഷിച്ചു.

എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

റാറ്റ് ഹോള്‍ മൈനിംഗ് വിദ്യയുപയോഗിച്ച്‌ തുരന്ന ഭാഗത്തുനിന്നും കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ 41പേരെയും പുറത്തെത്തിച്ചു. പുറത്തെത്തിയ 41 പേരെയും കാത്തു കിടന്ന ambulance ല്‍ ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് പറഞ്ഞു.

17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്.

രക്ഷാപ്രവർത്തകർ മുമ്പ് മണ്ണും പാറയും കടന്ന് വെൽഡിഡ് പൈപ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു പാതയിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. 13 മീറ്റർ (42.6 അടി) വീതിയുള്ള തുരങ്കത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ അവർ ഓരോരുത്തരും പ്രാഥമിക ആരോഗ്യ പരിശോധന നടത്തും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !