ചെന്നൈ: തനിച്ചു താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് 5 പവൻ സ്വർണാഭരണങ്ങളും 2 മൊബൈൽ ഫോണുകളും കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ.
വിരുഗംപാക്കം ശ്രീ അയ്യപ്പ നഗറിൽ താമസിക്കുന്ന ഐഷ സുൽത്താനയുടെ (73) കെയർടേക്കർ ഷജിൻ (40), ഭർത്താവ് സിദ്ദീഖ് അലി എന്ന പ്രകാശ് (40) എന്നിവരാണു പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും ഐഷ സുൽത്താനയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കൈകൾ തുണികൊണ്ടു കെട്ടിയിടുകയും ചെയ്ത ശേഷമായിരുന്നു കവർച്ച.
ഐഷ സുൽത്താനയുടെ മകളുടെ പരാതിയിൽ കെ10 കോയമ്പേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇവരിൽനിന്ന് 4,000 രൂപയും കണ്ടെടുത്തു. 3 ദിവസം മുൻപാണു ഷജിൻ വീട്ടിൽ ജോലിക്കെത്തിയത്. വീട്ടിലെ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ഇരുവരും കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.