ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. കേസെടുത്തു.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കും യാത്രക്കാര്‍ക്കും നേരെ ഭീഷണിമുഴക്കിയ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. കേസെടുത്തു.


ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡ-ഇന്ത്യ വിവാദം കത്തിനില്‍ക്കുന്നതിനിടെ നവംബര്‍ നാലിനു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പന്നുന്‍ ഭീഷണിമുഴക്കിയത്.

നവംബര്‍ 19-നും അതിനുശേഷവും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രചെയ്യുന്നത് നിര്‍ത്താന്‍ ഇയാള്‍ സിഖുക്കാരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പാലിക്കാത്തവരുടെ ജീവന്‍ അപകടത്തിലാകുമെന്നും വീഡിയോസന്ദേശത്തില്‍ പറഞ്ഞിരുന്നു.

നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്വയം പ്രഖ്യാപിത ജനറല്‍ കൗണ്‍സിലായ പന്നുന്‍ നിരവധി സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും കാനഡ, ഇന്ത്യ തുടങ്ങി എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ സുരക്ഷാസേന അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

തീവ്രവാദ വിരുദ്ധ ഏജന്‍സി പന്നുനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത 2019 മുതല്‍ ഇയാള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. പഞ്ചാബിലെ അമൃത്സറിലും ഛണ്ഡീഗഢിലുമുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും സെപ്തംബറില്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.

2021 ഫെബ്രുവരി മൂന്നിന് ജാമ്യമില്ലാ വാറണ്ട് പന്നുനെതിരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 29-ന് പന്നുനെ പ്രഖ്യാപിത കുറ്റവാളിയായും പ്രഖ്യാപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !