കരുവന്നൂര്‍ തട്ടിപ്പു കേസ്: ദേവി ഫിനാൻസിയേഴ്‌സ് സി.പി.എം നേതാക്കളുടെ ഫണ്ടിംഗ് ഏജൻസി എന്ന് ഇ ഡി,,

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന്റെ പണമിടപാടു സ്ഥാപനമായ ദേവി ഫിനാൻസിയേഴ്‌സ് സി.പി.എം നേതാക്കളുടെ ഫണ്ടിംഗ് ഏജൻസിയെപ്പോലെ പ്രവര്‍ത്തിച്ചിരുന്നതായി ഇ.ഡി.

പി. സതീഷ്‌കുമാര്‍, സി.കെ. ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇ.ഡി സംഘം പ്രത്യേക കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദേവി ഫിനാൻസിയേഴ്‌സില്‍ നിന്ന് പലപ്പോഴായി മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്‌തീൻ, മുൻ എം.പി പി.കെ. ബിജു, ദേശാഭിമാനി ദിനപത്രം തുടങ്ങിയവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷൻ മൊഴി നല്‍കിയതായി ഇ.ഡി കോടതിയില്‍ പറഞ്ഞു. 

ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ താൻ സതീഷ് കുമാറിനൊപ്പം രണ്ടുതവണ അദ്ദേഹത്തെ കാണാൻ പോയെന്നും അരവിന്ദാക്ഷന്റെ മൊഴിയിലുണ്ട്.

2015 ഒക്ടോബറിലും 2016 ജനുവരിയിലും ദേവി ഫിനാൻസിയേഴ്‌സില്‍ നിന്ന് ദേശാഭിമാനിക്ക് പണം നല്‍കിയതായി സതീഷ് കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇയാളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.

2016 ല്‍ എ.സി മൊയ്തീൻ ആവശ്യപ്പെട്ടതു പ്രകാരം സതീഷ് രണ്ടുലക്ഷം രൂപ നല്‍കിയത് തന്റെ സാന്നിദ്ധ്യത്തിലാണെന്ന് അരവിന്ദാക്ഷന്റെ മൊഴിയുണ്ട്. പി.കെ. ബിജു ആവശ്യപ്പെട്ടതനുസരിച്ച്‌ അഞ്ചുലക്ഷം രൂപ സതീഷിന്റെ സഹോദരന്റെ അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്നും പറഞ്ഞു. 

അരവിന്ദാക്ഷനും സതീഷ് കുമാറും ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രവാസി വ്യവസായിയില്‍ നിന്ന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ വന്ന ഈ തുക ആര്‍ക്കാണ് കൈമാറിയതെന്ന് വ്യക്തമല്ലെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. 

ഇതേ വ്യവസായി രണ്ടു തവണയായി ദേവി ഫിനാൻസിയേഴ്‌സില്‍ നാലുകോടി നിക്ഷേപിച്ചെന്ന് സതീഷ് പറയുന്നു. തുക നിക്ഷേപിച്ചില്ലെന്നാണ് വ്യവസായിയുടെ മൊഴി. ജാമ്യഹര്‍ജികള്‍ നവംബര്‍ 27 നു കോടതി പരിഗണിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !