പകല്‍ ക്യാമ്പ് ഡ്രൈവര്‍, രാത്രി കാറിലെത്തി പതിവായി നൂറിലേറെ ഇളനീര്‍ മോഷണം : ഒടുവില്‍ പൊലീസ് പിടിയില്‍; വിചിത്ര കവര്‍ച്ചയ്ക്ക് പിന്നിലൊരു കാരണമുണ്ട്!!

ബംഗ്ലൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രിയില്‍ ഇളനീര്‍ മോഷ്ടിക്കുകയും പകല്‍ സമയത്ത് മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തുവരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് അറിയിച്ചു.

തമിഴ്‌നാട് സ്വദേശിയായ മോഹന്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസമായി ബെംഗ്‌ളുരു നഗരത്തിലാണ് ഇയാളുടെ താമസം. സാധാരണ വിലപിടിപ്പുള്ള വസ്തുക്കള്‍ മാത്രമാണ് കള്ളന്മാര്‍ കവര്‍ച്ച ചെയ്യുന്നതെങ്കില്‍ മോഹന്‍ ഇളനീര്‍ ലക്ഷ്യം വെച്ചതിന് പിന്നിലുള്ള കാരണവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്

പകല്‍ ക്യാമ്പ് ഡ്രൈവര്‍, രാത്രി കള്ളന്‍

പൊലീസ് പറയുന്നത് ഇങ്ങനെ: 'പ്രതി മോഹന്‍ മുൻപ് ഇളനീര്‍ വില്‍പനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് വലിയൊരു കടബാധ്യതയുണ്ടായി. പിന്നീട് വാടകയ്ക്ക് കാര്‍ എടുത്ത് പകല്‍ സമയത്ത് ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയും ഇതേ കാര്‍ ഉപയോഗിച്ച്‌ രാത്രി ഇളനീര്‍ മോഷ്ടിക്കുകയും ചെയ്തു'.

രാജണ്ണ എന്ന ഇളനീര്‍ വില്‍പനക്കാരന്‍ ഗിരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിചിത്ര മോഷണം പുറത്തുവന്നത്. ദിവസവും 100 മുതല്‍ 200 വരെ ഇളനീര്‍ മോഷ്ടിക്കുകയും പുലര്‍ച്ചെ മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വെളിപ്പെടുത്തി. 

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മോഹന്‍ കുടുങ്ങിയത്. കവര്‍ച്ച ചെയ്ത ഇളനീരും എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പൊലീസ് പിടിച്ചെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !