മൊറാദാബാദ്: മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.
വെള്ളിയാഴ്ചയാണ് ഡോക്ടറായ പുത്രവധുവിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്.പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കി പുത്രവധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുന്നത്.
തടഞ്ഞു വച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുടെ ഇളയമകനായ ഭര്‍ത്താവിനുമെതിരെയാണ് വനിതാ ഡോക്ടര്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.
സംഭവത്തില്‍ ഇനിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നവംബര്‍ 12ന് ദിപാവലി ദിവസം തോക്കിന് മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
ഇതിന് മുന്‍പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും അറിയിച്ചിരുന്നതായുമാണ് പരാതിക്കാരി വിശദമാക്കുന്നത്. എന്നാല്‍ എല്ലാം ശരിയാവുമെന്നായിരുന്നു ഇരുവരും യുവതിയോട് പ്രതികരിച്ചതെന്നാണ് പരാതിയില്‍ വിശദമാക്കുന്നത്. 2012ലാണ് യുവ ഡോക്ടറുടെ വിവാഹം നടക്കുന്നത്.
നാല് വര്‍ഷം മുന്‍പ് പീഡന ശ്രമം ഉണ്ടായപ്പോള്‍ മുറിയില്‍ കയറി അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതി ബന്ധുക്കളെ വിവിരം അറിയിച്ചിരുന്നു.
പിന്നാലെ ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മുന്നില്‍ മുന്‍ ഡിവൈഎസ്പി വച്ച് ക്ഷമാപണം നടത്തിയിരുന്നു.
ഇതിന് ശേഷമാണ് യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും പരാതി നല്‍കിയിട്ടുണ്ടെന്ന് യു ഡോക്ടര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.