എറണാകുളം: പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. പിറവം പല്ലേലിമറ്റത്ത് പ്രിയയ്ക്കും മകനുമാണ് അയല്‍വാസിയായ രാധാകൃഷ്ണനില്‍ നിന്ന് മര്‍ദനമേറ്റത്.
ആട് പറമ്പിലേക്ക് ഓടിക്കയറുന്നത് കണ്ടെത്തിയ രാധാകൃഷ്ണൻ ആടിനെ കല്ലെടുത്തെറിഞ്ഞു. ഇത് കണ്ടെത്തിയ കുട്ടി രാധാകൃഷ്ണനെ തടഞ്ഞെങ്കിലും കുട്ടിയുടെ കൈ പുറകോട്ട് വലിച്ചു കെട്ടി തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. കുട്ടിയെ രാധാകൃഷ്ണൻ ഉപദ്രവിക്കുന്നത് തടയാനെത്തിയ പ്രിയയ്ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു
രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാധാകൃഷ്ണനെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ടെന്നും സംഭവം നടന്ന ശേഷം ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. നിലവില്‍ ഒളിവിലാണ് പ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.