മൂന്ന് വലിയ താരങ്ങളാണ് ഇല്ലാതായത്, അയ്യപ്പനും കോശിയിലും അഭിനയിച്ച ഈ മൂന്നുപേരുടെ മരണങ്ങള്‍ തീരാവേദന.

വല്ലാത്തൊരു സിനിമ ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്നു തിരിച്ചറിയാന്‍ കഴിയാതെ ആരാധകര്‍ അന്തിച്ചു പോയ സിനിമ.

അതെ അയ്യപ്പനും കോശിയും കണ്ടവര്‍ ആര്‍ക്കൊപ്പമാണ് നില്‍കേണ്ടതെന്ന് ശരിക്കും സംശയിച്ചു… ബിജുമേനോനും പൃഥ്വിരാജ് ജോഡികള്‍ തകര്‍ത്താടിയപ്പോള്‍ അതിലഭിനയിക്കാന്‍ അവസരം കിട്ടിയ ഓരോരുത്തരും ഹിറ്റായി..

മലയാളികള്‍ക്കും, സഹപ്രവര്‍ക്കും അയ്യപ്പനും കോശിയും സമ്മാനിച്ച സംവിധായകന്‍ സച്ചി ചികിത്സാപിഴവുമൂലം മരിച്ചപ്പോള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അത് വലിയ കണ്ണീരായി.. 

ആ മരണം ഒരു തുടക്കം മാത്രമായിരുന്നോ എന്നു സംശയിക്കുകയാണ് ആരാധകര്‍.. 2020 ജൂണ്‍ 18 ന് സച്ചി സ്വര്‍ഗ്ഗം പൂകി ആറ് മാസം പൂര്‍ത്തിയാകുന്നവേളയില്‍ മറ്റൊരു മരണവാര്‍ത്തയെത്തി..

അയ്യപ്പനും കോശിയിലും സി ഐ സതീഷ് എന്ന പോലീസ് ഓഫീസറായി വിലസിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണമാണ് എല്ലാവരെയും തളര്‍ത്തിയത്.

2020 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ ആയിരുന്നു തൊടുപുഴയില്‍ നിന്നദ്ദേഹത്തിന്റെ മരണവര്‍ത്തയെത്തിയത്..മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം ആ ചിത്രത്തിലഭിനയിച്ച ഒരു താരം കൂടി മരണത്തിന് കീഴടങ്ങിയിരിക്കുന്നു.

നടന്‍ വിനോദ് തോമസ്.. പാറ പൊട്ടിക്കുന്ന കരിമരുന്നുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ വിനോദിനെ ഒരു മലയാളിയും എളുപ്പത്തില്‍ മറക്കില്ല ഇന്നിതാ അദ്ദേഹവും ഈ മണ്ണിനോട് വിടപറഞ്ഞിരിക്കുന്നു.. 

അഭിനയത്തെ സ്‌നേഹിച്ച താരം വിവാഹം പോലും വേണ്ടെന്നു വെച്ചതാണ്.. പക്ഷെ ബാറിന് മുന്നിലെ കാറിലിരുന്ന് അദ്ദേഹം ഈ ലോകത്തിനോട് വിടപറഞ്ഞു.. നമ്മോടൊപ്പം ഇല്ലാതായ മുന്ന് പേര്‍ക്കും അനന്ത കോടി പ്രണാമം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !