ഫ്ളോറിഡ: യു.എസില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവിന് ഫ്ളോറിഡ കൗണ്ടി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഭര്‍ത്താവ് മുപ്പത്തേഴുകാരനായ ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പരോളില്ലാത്ത ജീവപര്യന്തമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതി അപ്പീല്‍ നല്‍കാനുള്ള അവകാശം ഉപേക്ഷിക്കുന്നതിനാലാണ് വധശിക്ഷ ഒഴിവാക്കാനുള്ള തീരുമാനമെന്ന് സ്റേററ്റ് അറ്റോര്‍ണി ഓഫീസ് വക്താവ് പോള മക്മഹോണ്‍ പറഞ്ഞു.
2020 ജൂലൈ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. മയാമിയിലെ കോറല്‍ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ പതിനേഴു തവണ കുത്തുകയും, അതിനു ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് മെറിനും ഫിലിപ്പും വെവ്വേറെയാണു താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.