പ്ലാറ്റ്‌ഫോമില്‍ വീണു മരണം: എട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്,

കൊച്ചി: ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ വീണു പരിക്കേറ്റ് മരിച്ച സംഭവം റെയില്‍വെ നിയമപ്രകാരം ‘നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി.

ഇയാളുടെ ആശ്രിതര്‍ക്ക് റെയില്‍വെ രണ്ടുമാസത്തിനകം എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

2015 നവംബര്‍ പത്തിന് തമിഴ്‌നാട് സ്വദേശി പൂവന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വീണു മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവു നല്‍കിയത്.

സേലത്തേക്ക് ടിക്കറ്റെടുത്ത പൂവന്‍ മറ്റൊരു ട്രെയിനിലാണ് കയറിയത്. അബദ്ധം തിരിച്ചറിഞ്ഞ് തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ വീണു പരിക്കേറ്റാണ് മരിച്ചത്. തുടര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂവന്റെ ഭാര്യയും മക്കളും റെയില്‍വെ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. എന്നാല്‍ പൂവന്‍ സ്വയം വരുത്തിവച്ച ദുരന്തമാണിതെന്നു വിലയിരുത്തി ട്രൈബ്യൂണല്‍ ഹര്‍ജി തള്ളി.

ഇതിനെതിരെ ഹര്‍ജിക്കാര്‍ നല്‍കിയ അപ്പീലാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. റെയില്‍വെ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുണ്ട്. പൂവന്റെ മരണം ഇത്തരമൊരു സംഭവമാണെന്നും ആറു ശതമാനം പലിശ സഹിതം എട്ടു ലക്ഷം രൂപ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !