സുരേഷ് ഗോപി എന്ത് മാന്യനാണെന്നറിയോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്, നാണമുണ്ടോ ഇവര്‍ക്ക്?: പി.സി. ജോര്‍ജ്ജ്,

കൊച്ചി: നാളിത് വരെയായി ഒരു പേരുദോഷവും കേള്‍പ്പിക്കാത്തവന്‍. അതിസുന്ദരികളായ സിനിമാനടിമാരുടെ മുന്‍പില്‍ പോലും മാന്യമായി പെരുമാറി എന്ന് പേരുള്ളവന്‍.

സിനിമാ ലോകത്ത് ഒരാളും കുറ്റം പറയാത്ത മാന്യതയുടെ പ്രതീകമായ സുരേഷ് ഗോപി. അദ്ദേഹത്തിന് ഇപ്പോള്‍ എന്താ കുഴപ്പം തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നു. പിന്നെ ബിജെപിയില്‍ മെമ്പര്‍_ ഷിപ്പ് എടുത്തു. പി.സി. ജോര്‍ജ്ജ് പറഞ്ഞു. ടിവി. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

സുരേഷ് ഗോപി അനേകം ആളുകളുടെ മുന്നില്‍ വെച്ച്‌ തോളില്‍ തൊട്ടു. തോളില്‍ തൊട്ടാന്‍ ഒരാളുടെ മാന്യത പോകുമോ? പല സിനിമക്കാരെക്കുറിച്ചും പലരും എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ സുരേഷ് ഗോപി. എന്ത് മാന്യനാണെന്നറിയാമോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. നാണമുണ്ടോ ഇവര്‍ക്ക്? അവര്‍ ഏത് ചാനലിന്റെ ആളാ? ആ ചാനല്‍ ഇവിടെ എന്താ കേരളത്തില്‍ ചെയ്യുന്നത്?- പി.സി. ജോര്‍ജ്ജ് ചോദിച്ചു.

പലസ്തീനിലെ കുട്ടികളെ കൊല്ലുന്നു എന്ന് പറഞ്ഞാണല്ലോ ഇവിടെ ബഹളം. എല്ലാവരും ഹമാസിന് സിന്ദാബാദ് വിളിക്ക്യാണ്. ഹമാസ് എന്താ ചെയ്തത്?ഇസ്രായേലില്‍ കടന്നു ചെന്ന് അവരുടെ കുഞ്ഞുങ്ങളെ കൊന്നില്ലേ?ഇസ്രയേലിലെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറുതുരന്ന് അവരുടെ കഴുത്ത് വെട്ടിയല്ലോ? 

ഇതൊന്നും പ്രശ്നമില്ല. ഞാന്‍ പറയുന്നത് ഹമാസിനെ ചാമ്പലാക്കിക്കളയണം എന്നാണ്. ഇസ്രയേലില്‍ മാത്രമല്ല, ഇന്ത്യയിലും ഇത് ആവശ്യമായി വരികയാണ്. 100ല്‍ കൂടുതല്‍ സ്പീപ്പിംഗ് സെല്ലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന് ബെഹ്റ പറഞ്ഞല്ലോ.അതാണ് ഇവിടുത്തെ സ്ഥിതി. – അദ്ദേഹം പറഞ്ഞു.

നടക്കാവ് പൊലീസിനെക്കൊണ്ട് വിടുവേല ചെയ്തത് വഴി എന്താ ഉണ്ടായത്? തൃശൂരില്‍ സുരേഷ് ഗോപി എംപി എന്ന് എഴുതിവെയ്‌ക്കാറായി. – പി.സി. ജോര്‍ജ്ജ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !