മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ പണ്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് കെ ടി ജലീല്‍ എം എല്‍ എ.
വിശുദ്ധ ഖുര്‍ആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച് ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാര്‍ത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എന്‍റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാര്‍” മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടെ?
വിശുദ്ധ ഖുര്‍ആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!
എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവര്‍ക്ക്, എന്‍റെ സഞ്ചാരവഴികള്‍ യഥാസമയം നല്‍കി സഹായിച്ചവരും അവര്‍ ചെയ്ത കൊടുംപാപത്തിന്‍റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?
എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചര്‍ച്ചകള്‍ നടത്തിയ മാധ്യമ സുഹൃത്തുക്കള്‍ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ “സൻമനസ്സ്” കാണിക്കുമൊ? സത്യമേവ ജയതേ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.