ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാന് റേഞ്ചേഴ്സിനോട് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മുവിലെ അര്‍ണിയ സെക്ടറിലെ വിക്രം ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലാണ് വെടിവയ്പ്പ് ഉണ്ടായത്.ഖന്നൂര്‍, ഇഖ്ബാല്‍ എന്നിവിടങ്ങളില്‍ നില്ക്കുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ ലക്ഷ്യമിട്ടാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോള്‍ ബിഎസ്എഫ് സൈനികര്‍ അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റിനു സമീപം ചില വൈദ്യുതീകരണ ജോലികളുടെ തിരക്കിലായിരുന്നു.
ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ (ഐബി) അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നടന്ന കമാന്‍ഡന്റ് തല ഫ്ളാഗ് യോഗത്തില്‍ ബിഎസ്എഫ് പാകിസ്ഥാന് റേഞ്ചേഴ്സിനോട് ഇക്കാര്യം ഉന്നയിച്ചു.
കൂടാതെ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച വിഷയവും യോഗത്തില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.