തിരുവനന്തപുരം: ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ബന്ധുക്കള്‍ നഷ്ടമായ പലസ്തീന് യുവതിയേയും ഭര്‍ത്താവിനേയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ഇരുവരേയും കേരളീയം പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച കനകകുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച വിദേശ വിദ്യാര്‍ഥി സംഗമം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടിക്ക് വരാന്‍ തയാറെടുക്കവേയാണ് ഗാസയിലുള്ള ഇവരുടെ വീട്ടില്‍ ബോംബാക്രമണം നടന്നതായി അറിഞ്ഞത്.
ആക്രമണത്തില്‍ ഇവരുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. ഇക്കാര്യം സര്‍വകലാശാലാ അധികൃതരാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.