തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് വിഭാഗം. കുക്കി വിഭാഗം ആയുധങ്ങൾ വാങ്ങാനാണ് ഫണ്ട് ഉപയോഗിക്കുന്നതെന്ന് തിരുവനന്തപുരത്തുള്ള മെയ്തെയ് വിഭാഗക്കാർ ആരോപിച്ചു.
ഇരുവിഭാഗങ്ങൾക്കും കേരളത്തിന്റെ സഹായം വേണം പക്ഷേ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണെന്നും അവർ ആവശ്യപ്പെട്ടു.മണിപ്പൂരിൽ ആകെ 30 ലക്ഷം ജനങ്ങളാണുള്ളത്. രണ്ടാ മൂന്നോ ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നമായിരുന്നു,കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല.
സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ പാവയായി മാറിയെന്നും മെയ്‌തെയ് ക്രിസ്ത്യന്‍ വിക്റ്റിംസ് ഓഫ് മണിപ്പൂര്‍ വയലന്‍സ് (എംസി വിഎംവി) കോ ഓര്‍ഡിനേറ്റര്‍ റൊഹാന്‍സല്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.