ഗസ്സയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രായേൽ' മരുഭൂമിയായി ഗാസ ..ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങളടക്കം മരിച്ചു വീഴുന്നു ..

പലസ്തീൻ ;ഗസ്സയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രായേൽ. അതേസമയം, ഹമാസിനെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വ്യോമാക്രമണവും തുടരുകയുമാണ്. 24 മണിക്കൂറിനിടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം മരിച്ചവരുടെ എണ്ണം 5087 ആയി ഉയർന്നു.

ജനസാന്ദ്രതയേറിയ ജബലിയ അഭയാർഥി ക്യാമ്പ്, ഗസ്സയിലെ അൽ ഷിഫ, അല്-ഖുദ്സ് ആശുപത്രികൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയുള്പ്പെടെ ഗസ്സയിലെ ജനവാസ മേഖലകളിൽ ഇന്നും ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. 

ബോംബാക്രമണത്തില് നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.അധിനിവേശ വെസ്റ്റ് ബാങ്കിലും ഇന്നലെ രാത്രി ഇസ്റാഈൽ ആക്രമണം ശക്തമാക്കി. നാബ്ലസിൽ നടത്തിയ റെയ്ഡിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 

അതേ സമയം ഗാസയ്ക്കും ഇസ്രായലിനും അനുകൂലമായി വിവിധ രാജ്യങ്ങളിൽ ഐക്യദാർഢ്യം നടക്കുന്നതായി മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നു.കേരളത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലും വൻ ജനപങ്കാളിത്തത്തോടെ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !