പാലിയേക്കര ടോളില്‍ റെയ്ഡ് ; 125 കോടിയുടെ അഴിമതി കണ്ടെത്തി ഇ ഡി,

തൃശൂര്‍: പാലിയേക്കര ടോളില്‍ നടത്തിയ റെയ്ഡില്‍ ഇ ഡി കണ്ടെത്തിയത് കോടികളുടെ അഴിമതി. റോഡ് നിര്‍മാണ കമ്പിനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചതായി ഇന്നലെ ഇ ഡി കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് കമ്പിനിയുടെ 125 കോടി മരവിപ്പിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അഴിമതി സംബന്ധിച്ച്‌ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ ഡി കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് കൂട്ടു നിന്ന ദേശീയ പാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതാ നിര്‍മാണം ഏറ്റെടുത്തത് ജി ഐ പി എല്‍ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പിനിയാണ്. ഈ കമ്പിനിയുടെ പാലിയേക്കര ഓഫീസിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.

ജി ഐ പി എലും പങ്കാളിയായ ഭാരത് റോ‍ഡ് നെറ്റ് വര്‍ക് ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ 102 കോടിയുടെ ക്രമക്കേട് സംബന്ധിച്ച്‌ അന്വേഷണം സി ബി ഐ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പിനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തി. 2006 മുതല്‍ 2016 വരെയുള്ള 10 വര്‍ഷങ്ങളിലായി കമ്പിനി വെട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.

കരാര്‍ പ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന ക്രമക്കേട് ഇ ഡി കണ്ടെത്തി. ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ടോള്‍ പിരിച്ചു കിട്ടിയ തുക കരാര്‍ കമ്പിനി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഇ ഡി കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !