കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പരാതിക്കാരി ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്.
കേസിൽ പ്രതിചേർത്ത രണ്ട് ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കഴിഞ്ഞ മാസമാണ് എസിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ അത്യാവശ്യമായ മൊഴികളുടെയും തെളിവുകളുടെയും അഭാവത്തിൽ കമ്മീഷണർ റിപ്പോർട്ട് മടക്കി.
ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഹർഷിന കടക്കുന്നത്. ഹർഷിനയ്‌ക്കൊപ്പമുണ്ടെന്ന് പറയുന്ന ആരോഗ്യമന്ത്രി നാവുകൊണ്ട് മാത്രമാണ് ഒപ്പമുള്ളതെന്നും പരാതിക്കാരി പറഞ്ഞു.
ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിൽ നീതി ലഭിച്ചിട്ടില്ലെന്നും ഹർഷിന കുറ്റപ്പെടുത്തി. പലരിൽ നിന്നുമുള്ള സമ്മർദ്ദത്തിൻറെ ഭാഗമായാണ് സർക്കാർ നടപടി താമസിപ്പിക്കുന്നതെന്നും റിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.