തലയോലപ്പറമ്പ് : സ്വർണ്ണം- സാമ്പ തിക തട്ടിപ്പുകേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലിസ് കുടപിടിക്കുകയാണെന്ന് ബിജെപി തലയോലപ്പറമ്പ് പഞ്ചായത് കമ്മിറ്റി ആരോപിച്ചു.
പോലിസ് ഒളിവിലാണെന്ന് പറയുന്ന അനന്തുഉണ്ണി തന്നെയാണ് ഇപ്പോഴും പഞ്ചായതിന്റെ ആംബുലന്സ് ഓടിക്കുന്ന താൽക്കാലിക ഡ്രൈവർ.തട്ടിപ്പുകേസിലെ പ്രതികളായ അനന്തുഉണ്ണി,കൃഷ്ണേന്ദു എന്നിവരെ പുറത്തിക്കി ഇപ്പോൾ അവർക്ക സിപിഎം ആയി ഒരു ബന്ധവുമില്ല ന്നാണ് നേതാക്കൾ പറയുന്നത്. ഇത് ജനത്തിന്റെ കണ്ണിൽ പൊടിയിടലാണ്.
തലയോലപ്പറമ്പ് ഏരിയാ യിലെ പല സിപിഎം നേതാക്കളുടേയും സാമ്പ തികസ്രോതസ് അനന്തുവിന്റെ കൊള്ളയായിരുന്നു.അതുകൊണ്ടാണ് സിപിഎം ഭരിക്കുന്ന പഞ്ചായതിൽ താല്ക്കാലിക ജീവനകാരനെ പിരിച്ചു വിടാൻ പഞ്ചായത്അധികൃതർ തയ്യാറാകത്തത്. പോലീസ് കൺമുമ്പിലൂടെ കറങ്ങി നടക്കുന്ന പ്രതിയേ പിടിക്കാൻ തയ്യാറാകത്തതും സിപിഎം സമ്മർദ്ദം മൂലമാണെന്ന് യോഗം ആരോപിച്ചു.
പഞ്ചായത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി സി ബിനേഷ്കുമാർ, വൈസ് പ്രസിഡന്റ് വി പി സുരേന്ദ്രൻ, കെ എൻ വാസൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.