ന്യൂഡല്‍ഹി: ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പ്പര്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു.
ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ലോകത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും എല്ലാവരേയും ബാധിക്കും. ഇത്തരം ഏറ്റുമുട്ടലുകള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. മനുഷ്യ കേന്ദ്രീകൃത സമീപനത്തിലൂടെ ലോകം മുന്നോട്ട് പോകണമെന്നും നരേന്ദ്രമോദി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ഭീകരവാദങ്ങളും ഉന്മൂലനം ചെയ്യണം. ഇതില്‍ സമവായമില്ലാത്തത് ഭീകരര്‍ മുതലെടുക്കുന്നു. ഭീകരവാദ ആക്രമണങ്ങള്‍ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നത്. ആഗോള വിശ്വാസത്തിന്റെ വഴിയിലെ തടസ്സങ്ങള്‍ നമ്മള് ഒരുമിച്ച് നീക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.